SUBSCRIBE


സിനിമ

or
Author


19th May | Issue 55

(അ)വിശുദ്ധരാത്രികള്‍


ഇ. സന്തോഷ് കുമാർ

എസ്. സുനിലിന്റെ 'വിശുദ്ധ രാത്രികള്‍' എന്ന സിനിമ നമ്മുടെ രാത്രികളിലേക്കുള്ള ഒരു രാഷ്ട്രീയാന്വേഷണമാണ്. സമീപകാലത്തു പ്രചുരപ്രചാരം നേടിയ കുലസ്ത്രീ, പാരമ്പര്യം, ആചാരം തുടങ്ങിയ പദങ്ങളെപ്പോലെത്തന്നെ വിശുദ്ധരാത്രികളിലെ വിശുദ്ധിയും അതിന്റെ പരിഹാസ്യത കൊണ്ടു ശ്രദ്ധേയമാകുന്നു.


ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി വന്നെത്തുന്നതോടെയാണ് കേരളീയ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഒടിയനും മറുതയുമൊക്കെ അപ്രത്യക്ഷമായതെന്നു പറയാറുണ്ട്. നിഗൂഢപദ്ധതികള്‍ക്ക് അവശ്യം വേണ്ടിയിരുന്ന സ്വകാര്യതകള്‍ വൈദ്യുതവിളക്കുകളുടെ വരവോടെ ഇല്ലാതായി. അദൃശ്യശക്തികളില്‍ത്തന്നെ അവര്‍ണസ്വത്വങ്ങളായിരുന്ന അവയുടെ ഒളിയിടങ്ങളെ ഈ സാങ്കേതികതയുടെ വെളിച്ചം അപനിര്‍മ്മിച്ചു എന്നു പറയാം. അരവിന്ദന്റെ അവസാന സിനിമകളിലൊന്നായ 'ഒരിടത്ത്' കറന്റ് വന്നെത്തുന്ന കാലത്തെ കേരളീയഗ്രാമത്തിന്റെ വ്യഥയും വേവലാതികളും വരച്ചെടുക്കുന്നതിന്റെ കൃത്യമായ ചിത്രീകരണമാണ്. 

ഇങ്ങനെയൊക്കെ ഇരുട്ടിന്റെ 'പ്രതി'ച്‌ഛായയെ പൊളിച്ചെഴുതുമ്പോഴും നമ്മുടെ രാത്രികള്‍ നഗരഗ്രാമവ്യത്യാസമില്ലാതെ ജനാധിപത്യവിരുദ്ധമായി മാറുകയായിരുന്നു. ഇന്ത്യയിലെ മറ്റുപ്രദേശങ്ങളിലൊന്നുമില്ലാത്ത വിലക്കുകള്‍ വിദ്യാസമ്പന്നരെന്നു സ്വയം അഭിമാനിക്കുന്ന നമ്മുടെ ജീവിതത്തിലേക്ക് മടിയേതുമില്ലാതെ കടന്നുവന്നു. രാത്രിയിലെ അലംകൃതമായ വെളിച്ചം അബലരായ മനുഷ്യരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കാനുള്ള മറയായി മാറി എന്നുള്ളതാണ് വലിയ വൈരുദ്ധ്യം. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അഭംഗുരം അതു തുടര്‍ന്നുപോരുന്നു.

സംവിധായകൻ എസ്. സുനിൽ 

എസ്. സുനിലിന്റെ  'വിശുദ്ധ രാത്രികള്‍' എന്ന സിനിമ നമ്മുടെ രാത്രികളിലേക്കുള്ള ഒരു രാഷ്ട്രീയാന്വേഷണമാണ്. സമീപകാലത്തു പ്രചുരപ്രചാരം നേടിയ കുലസ്ത്രീ, പാരമ്പര്യം, ആചാരം തുടങ്ങിയ പദങ്ങളെപ്പോലെത്തന്നെ വിശുദ്ധരാത്രികളിലെ വിശുദ്ധിയും അതിന്റെ പരിഹാസ്യത കൊണ്ടു ശ്രദ്ധേയമാകുന്നു. ആരുടെയൊക്കെയോ ചരടുകളാല്‍ നിയന്ത്രിക്കപ്പെടുന്ന പാവകള്‍ പോലെ മനുഷ്യര്‍, അവരുടെ ചലനങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിവച്ചിരിക്കുന്ന നിയമങ്ങള്‍, അവയ്ക്കിടയില്‍ അറ്റുപോകുന്ന മനുഷ്യബന്ധങ്ങള്‍: Moral Nights എന്നുള്ളത് മനുഷ്യത്വത്തിന്റെ അളവുകോലുകള്‍ ഉപയോഗിച്ചു പരിശോധിക്കുമ്പോള്‍ എങ്ങനെ  Immoral ആയി മാറുന്നു എന്നതിന്റെ വിശദീകരണങ്ങളാണ് ഈ ചലച്ചിത്രത്തിലെ വ്യത്യസ്തമായ അഞ്ചു ഖണ്ഡങ്ങള്‍. 

സാമാന്യമായ അര്‍ത്ഥത്തില്‍ ഇതൊരു യാത്രാസിനിമ travel movie) കൂടിയാണ്. മലമുകളിലുള്ള ഒരു റിസോര്‍ട്ടില്‍ ഒഴിവുദിവസങ്ങള്‍ ചെലവിടാനായി പോകുന്ന മൂന്ന് സുഹൃത്തുക്കള്‍ പറയുന്ന കഥകളാണ് ഇവയില്‍ ആദ്യത്തെ നാലെണ്ണം. ഒടുവില്‍ അവര്‍ തന്നെ അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയാണ് അവസാനത്തേത്. എല്ലാ കഥകളിലും രാത്രി ഒരു വലിയ രൂപകമായി വരുന്നു. സമൂഹത്തില്‍ ധനം കൊണ്ടും ജാതി കൊണ്ടും ഉന്നതശ്രേണികളിലെ സ്വാധീനം കൊണ്ടുമൊക്കെ നിര്‍മ്മിക്കപ്പെട്ട തങ്ങളുടെ അധീശത്വം സംരക്ഷിക്കുന്നതിനായി പരിശ്രമിക്കുന്ന മനുഷ്യരുടെ ജീവിതങ്ങളിലേക്ക് ക്യാമറ എത്തിനോക്കുകയാണ്. ഇവിടെ ചലച്ചിത്രകാരന് ഒരു നിരീക്ഷകന്റെ റോളാണ്, വിചാരകന്‍റേതല്ല. അതേസമയം, എല്ലാ സന്ദര്‍ഭങ്ങളിലും സന്നിഹിതമാവുന്ന അദൃശ്യമായ അധികാരഘടനയുടെ പ്രവര്‍ത്തനം  തീര്‍ച്ചയായും പ്രേക്ഷകനിലേക്കെത്തുന്നുണ്ട്. 

നിയമപാലകര്‍ പോലും തങ്ങളുടെ ഗുരു എന്ന നിലയില്‍  ബഹുമാനിക്കുന്ന ഒരധ്യാപകനും ഒരു രാത്രിയിലെ ലൈംഗികസഹവാസത്തിനായി അയാള്‍ കൂടെക്കൂട്ടുന്ന ഒരു ട്രാന്‍സ്ജെന്‍ഡറും ആണ് ആദ്യകഥയിലെ കഥാപാത്രങ്ങള്‍. തന്റെ ലൈംഗിക ആവശ്യം കഴിയുന്ന മാത്രയില്‍ അയാളുടെ അതുവരെയുള്ള പെരുമാറ്റരീതികളില്‍ വലിയ മാറ്റം സംഭവിക്കുന്നതു കാണാം. പുരുഷന്‍ എന്നും സമൂഹത്തിലെ ഉന്നതന്‍ എന്നുമുള്ള അധികാരം ഉപയോഗിച്ച് അയാള്‍ പരസ്പരവിശ്വാസപ്രകാരം ഉണ്ടായ ഒരു ഉടമ്പടിയില്‍ നിന്നും സ്വന്തം പങ്ക് ഒഴിവാക്കിയെടുത്തു രക്ഷപ്പെടുന്നത് എത്ര എളുപ്പത്തിലാണ്! അടുത്ത ഭാഗത്തില്‍, ഈ റോളുകള്‍ മാറുന്നതു കാണാം. പാരമ്പര്യം കൊണ്ട് ഒരു കുലീനസ്ഥാനമുള്ള ഒരു കുടുംബത്തിലെ സ്ത്രീ സ്വന്തം ലൈംഗികചോദനകളുടെ ശമനത്തിനായി ഉപയോഗിക്കുന്ന ഒരു ചെറുപ്പക്കാരനാണ് ഇവിടെ ഇര. മദ്യപിച്ചു ലക്കുകെട്ട് വണ്ടിയോടിച്ച് ഈ സ്ത്രീ ഉണ്ടാക്കുന്ന അപകടം കഥയുടെ പ്രമേയമാകുന്നു. പിന്നീട് അവരും സ്വന്തക്കാരും ചേര്‍ന്ന് അവരേക്കാള്‍ കുറഞ്ഞ സാമൂഹികസ്ഥാനമുള്ള ദളിതനായ ആ ചെറുപ്പക്കാരനോട്  കാണിക്കുന്നത് പണവും സ്വാധീനവും ജാതിയും ഒത്തുചേര്‍ന്നു സൃഷ്ടിക്കുന്ന അദൃശ്യമായ അധികാരമാണ്. കൊല്‍ക്കത്തയിലെ ഒരു വേശ്യാലയത്തിലെ ലൈംഗികത്തൊഴിലാളികളുടെ ജീവിതമാണ് മൂന്നാമത്തെ കഥയില്‍ പറയുന്നത്. നിശ്ചിതമാതൃകകളിലുള്ള വേശ്യാലയമല്ല ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. ലൈംഗികത്തൊഴിലാളികളുടെ ഒരു സാധാരണ ദിവസം, കുടുംബം, അവര്‍ക്കിടയിലുള്ള മാനുഷികബന്ധങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുന്ന ജീവിതത്തിന്റെ മോടികളേതുമില്ലാത്ത പതിവുകള്‍ ചിത്രീകരിക്കപ്പെടുന്നു. സാധാരണതയില്‍ തുളുമ്പിയൊഴുകുന്ന അസാധാരണതയാണ് ഇവിടെ സാക്ഷാല്‍ക്കരിക്കുന്നത്. ഗവേഷകരായ ഒരു മലയാളി യുവാവും ബംഗാളിയുവതിയും കേരളത്തിലെ അവരുടെ ഒരു സുഹൃത്തിന്റെ ഫ്ളാറ്റില്‍ ഒരു രാത്രി ചെലവഴിക്കുന്നതിനിടെ അവിടെ എത്തിച്ചേരുന്ന കുറേ മനുഷ്യര്‍ സദാചാരസംരക്ഷകരായി സ്വയം വേഷംമാറി കാണിച്ചുകൂട്ടുന്ന ആഭാസകരമായ ഇടപെടല്‍ നാലാമത്തെ ഖണ്ഡത്തിനു വിഷയമാകുന്നു. ഇവര്‍ ജെ.എന്‍.യുവിലെ ഗവേഷകരാണ് എന്നു വരുന്നത് ആകസ്മികമല്ല. ഭരണസിരാകേന്ദ്രത്തിനു തൊട്ടുമുമ്പില്‍ അധികാരത്തോടു കലഹിച്ചു നില്ക്കുന്നതു കൊണ്ടാണല്ലോ പലപ്പോഴും ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയും അവിടത്തെ പ്രക്ഷോഭങ്ങളും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. എതിര്‍ക്കുന്ന മനുഷ്യരെയെല്ലാം ദേശവിരുദ്ധര്‍ എന്ന മുദ്രകുത്തി നവീനമായൊരു ജാതിശ്രേണിയുടെ താഴ്ത്തട്ടിലേക്കു വലിച്ചെറിയാന്‍ ഭരണകൂടം സമീപകാലത്ത് കൂടുതല്‍ ഉത്സാഹിക്കുന്നതു കാണാം. സിനിമയുടെ അവസാനഭാഗം, മലമുകളിലേക്കു പോകുന്നതിനിടയില്‍ കഥ പറയുന്ന ഈ മൂന്നുസുഹൃത്തുക്കള്‍ക്കുമുണ്ടാവുന്ന, അവരുടെ കഥകളോടു സമാനമായ അനുഭവമാണ്. നാമോരുരുത്തരുടേയും ജീവിതത്തില്‍ സംഭവിക്കാവുന്ന ചെറിയ ചെറിയ കാര്യങ്ങളിലൂടെ വലിയൊരു അധികാരഘടനയുടെ നുകത്തിനു കീഴില്‍ എത്രമേല്‍ നിസ്സാരരായി മനുഷ്യര്‍ ഒതുങ്ങിത്തീരുന്നു എന്ന് എല്ലാ കഥകളും വിശദീകരിക്കുന്നു. അങ്ങനെ വിശുദ്ധരാത്രികള്‍ക്കുമേല്‍ അണിയിച്ചൊരുക്കിയ വിശുദ്ധമായ ചമയങ്ങള്‍ അഴിഞ്ഞുവീഴുന്നു.

സുനിലിന്റെ സിനിമകളും നാടകങ്ങളും സമകാലിക ജീവിതത്തെക്കുറിച്ചുള്ള ഗൗരവമേറിയ പഠനങ്ങളാണ്. മുമ്പ് സംസ്ഥാനതലത്തില്‍ പുരസ്ക്കാരം നേടിയ 'കളിയൊരുക്കം' എന്ന ചിത്രം തന്നെ ഉദാഹരണമായിട്ടെടുക്കാം. കുട്ടികളുടെ സിനിമ എന്ന പേരിലാണ് കളിയൊരുക്കം നിര്‍മ്മിക്കപ്പെടുന്നത്. ഒറ്റനോട്ടത്തില്‍, കുട്ടികള്‍ പന്തു കളിക്കാനായി കഷ്ടപ്പെട്ടു വൃത്തിയാക്കിയെടുക്കുന്ന ഒരു കളിസ്ഥലത്തിന്റെ കഥയാണത്. എല്ലാം ഒരുങ്ങിവന്നപ്പോള്‍ അതു വലിയ ആളുകള്‍ കൈയ്യേറുന്നു. കൊളോണിയലിസം മുതല്‍ക്കുള്ള ബഹുലമായ അധികാരപ്രയോഗങ്ങളുടെ ആവിഷ്ക്കാരമായി അതു മാറുന്നത് സൂക്ഷ്മമായ രാഷ്ട്രീയം പ്രമേയത്തില്‍ സന്നിവേശിക്കപ്പെടുന്നതു കൊണ്ടാണ്. വിശുദ്ധരാത്രികളും അത്തരമൊരു സാക്ഷാല്‍ക്കാരമാണ്. 

 

വിശുദ്ധ രാത്രികള്‍

കഥ, തിരക്കഥ, സംവിധാനം: എസ്. സുനില്‍

ഛായാഗ്രഹണം സണ്ണി ജോസഫ്

ശബ്ദസംയോജനം ടി. കൃഷ്ണനുണ്ണി

എഡിറ്റിംഗ്: വിജി എബ്രഹാം 

വരികള്‍:  അന്‍വര്‍ അലി

സംഗീതസംവിധാനം: സച്ചിന്‍ ബാലു  

അഭിനേതാക്കള്‍: അലന്‍ സിയര്‍, കെ.ബി. വേണു, ശ്രീജയ നായര്‍, പ്രിയങ്ക പഥക്, കൊല്‍ക്കത്ര ജാത്ര സംഘത്തിലെ അഭിനേതാക്കള്‍, ട്രാന്‍സ് ജെന്ററായ ശീതള്‍ ശ്യാം അടങ്ങുന്ന അഞ്ച് ട്രാന്‍സ് ജെന്‍റേഴ്സ്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍...

സ്ട്രീമിംഗ്:  SainaPlay



ദ സെറ്റ്ലേർസ്: വെള്ളമനുഷ്യരുടെ വംശഹത്യകൾ


ബാലചന്ദ്രൻ ചിറമ്മൽ

യൂറി ദിമിത്രിയേവിന്റെ “ആനിമൽസ് ഓൺ എ പെഡസ്റ്റൽ” എന്ന പുസ്തകം മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധത്തിന്റെയും മൃഗങ്ങൾ മനുഷ്യർക്ക് വേണ്ടി ചെയ്ത “അധ്വാനത്തിന്റെയും”...

+


പുഴയും മണലും ഏറ്റുമുട്ടുന്ന ജീവിതം


ഡോ. സിബു ഇരിമ്പിനിക്കൽ

മരുഭൂമിയിലെ അടിമജീവിതം ആടായും ഒട്ടകമായും ജീവിച്ച് ഒടുവിൽ മനുഷ്യനായി പുറത്തിറങ്ങിയ നജീബിന്റെ ജീവിതം പറയാൻ മലയാളിയായ ബ്ലെസ്സി എന്ന ഫിലിം മേക്കർ ഒരുക്കിയ ലോക സിനിമയാണ് 'ആടുജീവിതം'....

+


ലാ ആന്റിന: വാക്കുകൾക്ക് വേണ്ടിയുള്ള പോരാട്ടം


ബാലചന്ദ്രൻ ചിറമ്മൽ

മനുഷ്യന്റെ ആശയവിനിമയോപാധികളുടെ വികാസ പ്രക്രിയ നീണ്ടതും വിവിധ ഘട്ടങ്ങളിലൂടെ കടന്ന് വന്നതുമാണ്. ആംഗ്യങ്ങളും വ്യക്തതയില്ലാത്ത ശബ്ദങ്ങളും ഉപയോഗിച്ച് ആദ്യ കാലത്ത് ആശയവിനിമയം നടത്തിയ...

+


ഉടലിന്റെ അനന്ത സാദ്ധ്യതകൾ


ഡോ. ശാലിനി പി.

കഥാപാത്രങ്ങളുടെ എണ്ണം വളരെ കുറവെങ്കിലും ലൊക്കേഷനുകളുടെ സമൃദ്ധി അവകാശപ്പെടാനില്ലെങ്കിലും അഭിനയിച്ച കഥാപാത്രങ്ങളെല്ലാവരും തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മികച്ച...

+


അധികാരഭ്രമത്തിന്റെ ഇരുണ്ടയുഗം


ആതിര എസ്

“ഒരുവന് മറ്റൊരുവന്റെ മേൽ അധികാരം സ്ഥാപിക്കാനുള്ള പ്രവണത മനുഷ്യസഹജമാണ് “  - ആഡ്ലർ

മലയാള സിനിമയുടെ ആദ്യദശകം മുതലേ അധികാരബോധങ്ങളിലൂന്നിയ അടിമ-ഉടമ ബന്ധത്തിന്റെ...

+


അധികാര ലോകത്തിന്റെ അപഭ്രംശങ്ങൾ


പി.എം ഷുക്കൂർ

പതിനാറാം നൂറ്റാണ്ടിലായിരിക്കാം അല്ലെങ്കിൽ പതിനെട്ടിൽ എന്ന പ്രഖ്യാപനത്തോടെ ഒരു ചലച്ചിത്രത്തിലെ സംഭവങ്ങൾ നടക്കുന്നതായുള്ള സങ്കൽപ്പവും അതിന്റെ ആവിഷ്ക്കാരവും നടന്നതിനു ശേഷം ആ...

+


മോഹന്‍ലാലും മെര്‍ലോ-പോന്റിയും


വിജു വി.വി

തീര്‍ത്തും നിഷ്പക്ഷമായി നമുക്ക് മോഹന്‍ലാലിനെ കുറിച്ച് എഴുതാന്‍ കഴിയുമോ? മലയാള സിനിമാ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പലപ്പോഴും വെല്ലുവിളിയാകുന്ന...

+


മലയാള സിനിമ ഗ്രാമങ്ങളെ വീണ്ടെടുക്കുമ്പോൾ


എൻ.പി മുരളീകൃഷ്ണൻ

ലയാള സിനിമ നഗരകേന്ദ്രീകൃത ജീവിതാന്തരീക്ഷവും പുതിയ ജീവിതശൈലിയും ഉൾക്കൊണ്ട് അതിലേക്ക് ചുവടു മാറുന്നത് കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കത്തിലാണ്. സിനിമ കൊച്ചി...

+


റെനെ വൂറ്റ്ചി - സിനിമയിലെ കലാപകാരി


ബാലചന്ദ്രൻ ചിറമ്മൽ

വെറും പതിനേഴ് മിനുട്ട് മാത്രം ദൈർഘ്യമുള്ള സിനിമയാണ് “ആഫ്രിക്ക-50”. പക്ഷെ ഒരു സംവിധായകനെ തടവിലാക്കാൻ ഈ വലിപ്പം ധാരാളമായിരുന്നു. 2015 ൽ അന്തരിച്ച ഫ്രഞ്ച് സംവിധായകൻ “റെനെ വൂറ്റ്ചി (René Vautier)” ...

+


ആത്മാവിന്റെ തീർത്ഥാടനങ്ങൾ


റാഷിദ നസ്‌റിയ

"There are many paths to God as there are souls on earth" - Hadith

ടുണീഷ്യൻ സംവിധായകനായ നാസർ ഖെമീർ സംവിധാനം ചെയ്ത "ബാബ് അസീസ്, ദ പ്രിൻസ് ഹു കണ്ടംപ്ലേറ്റഡ് ഹിസ് സോൾ" എന്ന സിനിമ സൂഫിസത്തിന്റെ...

+


'ദ പ്ലാറ്റ്ഫോം'- ഒരു മാർക്സിയൻ വായന


നിധിൻ രാജു

"മൂന്നുതരം ആളുകളാണുള്ളത്. മുകളിലെ നിലകളിലുള്ളവർ, താഴത്തെ നിലകളിലുള്ളവർ, പിന്നെ താഴേക്കു വീഴുന്നവരും." ഗാർദെർ ഗസ്തേലു ഉറൂഷ്യ ( Galder Gaztelu-Urrutia) സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം 'ദ പ്ലാറ്റ്ഫോം ' (2019)...

+


അർമാന്ദ് ഗേറ: അടയാളങ്ങൾ ബാക്കിവെക്കാതെ ഒരു വിപ്ലവകാരി


ബാലചന്ദ്രൻ ചിറമ്മൽ

അടയാളങ്ങൾ ബാക്കി വെക്കാതെ മരിച്ച് പോയ സംവിധായകനാണ് അർമാന്ദ് ഗേറ. സംവിധായകൻ എന്നതിനപ്പുറം അനാർക്കിസ്റ്റും വിപ്ലവകാരിയുമായിരുന്നു ഗേറ. ജനങ്ങളുടെ സഹകരണത്തോടെ ഒരു സിനിമ നിർമിച്ച...

+


ശ്യാമളയിൽ നിന്ന് ജയയിലെത്തുമ്പോൾ - മലയാള സിനിമയിലെ പെൺപോരിമ


പി.ആർ രഘുനാഥ്‌

“എല്ലാ കല്ലിലും ശിൽപ്പമുണ്ട്. നാമതറിയുന്നത് ഒരു ശില്പി അയാളുടെ പണിയായുധങ്ങളുപയോഗിച്ച് ആ കല്ലിൽ നിന്ന്  ശിൽപ്പത്തെ വേർതിരിച്ചെടുക്കുമ്പോഴാണ്. നമ്മുടെ അറിവില്ലായ്മയിൽ നിന്ന്,...

+


ചാരത്തിൽ നിന്ന് പറന്നുയരുന്ന 'ധബാരി ക്യുരുവി'


ശ്യാം സോർബ

അട്ടപ്പാടിയിലെ ഗോത്ര വർഗക്കാർ മാത്രം അഭിനയവും ശബ്ദവും നിർവഹിച്ചു, വിവിധ ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടുകയും ചെയ്ത ഇരുള ഭാഷയിലുള്ള സിനിമ ധബാരി ക്യുരുവി തീയേറ്ററുകളെത്തി. ലോക...

+


മൊഹമ്മദ് ലഖ്ദാർ ഹമീന - വിപ്ലവവും സിനിമയും


ബാലചന്ദ്രൻ ചിറമ്മൽ

സിനിമ വിപ്ലവത്തിനും പോരാട്ടത്തിനും പിന്തുണ നൽകുന്നത് പുതിയ കാര്യമൊന്നുമല്ല. ലോകത്തെവിടെയും സിനിമ ഈ ദൗത്യം ഏറ്റെടുത്തിട്ടുണ്ട്. മറ്റേതൊരു കലയേയും പോലെ ജനങ്ങളുടെ പോരാട്ടത്തിന്...

+


മയി മാസ്രി: പലസ്തീൻ സിനിമയുടെ സ്ത്രീശക്തി


ബാലചന്ദ്രൻ ചിറമ്മൽ

3000 നൈറ്റ്സ് (3000 Nights) എന്ന സിനിമ കാണാത്തവർ വളരെ കുറച്ചേ ഉണ്ടാവൂ. അന്താരാഷ്ട്ര തലത്തിൽ അത്രയധികം ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയാണ്. ഏഴോളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ച സിനിമയുടെ...

+