ആഫ്രിക്കൻ സ്ത്രീകൾ അമേരിക്കയിൽ എത്തപ്പെട്ടതുമുതൽ മുതൽ അറുപതുകളുടെ...
നവോത്ഥാനം രൂപപ്പെടുത്തിയ അടിത്തറയ്ക്ക് മുകളിലാണ് സാങ്കേതിക വിദ്യയും തിരക്കുപിടിച്ച ജീവിതവും സമ്മാനിച്ച ആധുനികത കെട്ടിപ്പൊക്കിയത്. മരണാനന്തരചടങ്ങുകളിലും ആധുനികത ഉല്പാദിപ്പിച്ച പുതിയ അടയാളങ്ങളുണ്ട്. മരണാനന്തരകര്‍മ്മങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ചക്കിലിട്ടാട്ടി തെങ്ങിനിട്ട് കൊടുത്താല്‍ മതിയല്ലോ എന്ന് നാരായണഗുരു പറഞ്ഞപ്പോള്‍ പരിഭ്രമിച്ച ഭക്തന്റെ മുഖം തന്നെയാണ് ഒരു ശരാശരി മലയാളിക്ക് ഇപ്പോഴും. മരണാനന്തരശരീരം തെങ്ങിന് വളമായി തീരും എന്ന യുക്തി ഇനിയും പിടികിട്ടാത്ത ആധുനികമനുഷ്യരാണ് നാം.
'പ്രവര്‍ത്തിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, സ്‌നേഹിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക -ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം. എനിക്ക് ഏക രക്ഷാമാര്‍ഗം മരണമാണ്. അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു.' - മരണത്തെ ഏറ്റവും കാല്പനികമായി കാണുകയും മരണദിനത്തിന്റെ മണിമുഴക്കത്തിന് കാത്തിരിക്കുകയും ചെയ്ത ഇടപ്പള്ളി രാഘവന്‍പിള്ള എന്ന കവിക്ക് മരണം പ്രണയം പോലെ മധുരവും ദിക്കറിയാത്ത വിദൂരദേശസഞ്ചാരവും ആയിത്തീരുന്നു. വ്യാഖ്യാനസാധ്യമല്ലാത്ത മരണം, ജീവിതം പോലെ മനുഷ്യനെ ഭ്രമിപ്പിക്കുന്ന അസാധാരണമായ പാഠപുസ്തകമാണ്. മരണത്തിന്റെ സൗന്ദര്യം എന്ന ലേഖനത്തില്‍ കെ.പി.അപ്പന്‍ ഇടപ്പള്ളിയെക്കുറിച്ച് പറയുമ്പോള്‍, 'ജീവിതം എന്ന അന്യരാജ്യത്തില്‍ നിന്നും രക്ഷപ്പെടാനുള്ള കാല്പനികവാദിയായ ഒരന്യന്റെ അഭിലാഷം സ്വയം വളര്‍ന്ന് ആത്മഹത്യയില്‍ കലാശിക്കുകയാണ് ചെയ്തത്' എന്ന് വ്യക്തമാക്കുന്നുണ്ട്.
ഇടപ്പള്ളി രാഘവന്‍പിള്ള
സ്വപ്നരാജ്യം തേടിയുള്ള മോഹിപ്പിക്കുന്ന യാത്രയായി കവികള്‍ക്ക് മരണം മാറുന്നു. എന്നാല്‍ മരണമുഖത്തും ജീവിതപ്രണയത്തിന്റെ ശ്രുതിയായി വര്‍ത്തിക്കുന്ന ചിലതുണ്ട്. മരണമെത്തുന്ന നേരത്ത്,ജീവിച്ചിരിക്കുന്നയാളുടെ സാമീപ്യമാഗ്രഹിക്കുന്ന മനസ്സാണ് പുതുകവിതയിലെ ജീവിതം. 'ഉടല്‍ മൂടിയ മണ്ണില്‍ നിന്നിവനു പുല്‍ക്കൊടിയായുര്‍ത്തേല്‍ക്കുവാന്‍' കൂടെയുണ്ടാവുക എന്ന് റഫീഖ് അഹമ്മദ് എഴുതുമ്പോള്‍ മരണം വര്‍ത്തമാന കാലത്തിന്റെയും കാല്പനിക യാത്രയാണെന്ന് നാമറിയുന്നു. എന്നാല്‍ മരണത്തിലേക്ക് കടന്നുപോകുന്നതുപോലെ അത്രമേല്‍ അയത്‌നലളിതവും ഹൃദ്യവുമല്ല മരണത്തിനൊപ്പം സഞ്ചരിക്കുന്നവരുടേത്. ഹൃദയരക്തം വാര്‍ന്നൊഴുകുമ്പോള്‍, നിത്യ ജീവിതത്തില്‍ നിന്ന് ഭിന്നമായ മറ്റൊരു ജീവിതത്തെ സ്പര്‍ശിക്കുകയും ആ അപരലോകത്തിലൂടെയുള്ള വൃഥാസഞ്ചാരമായി ജീവിതത്തെ കാണുകയും ചെയ്യുന്ന അനേക മനുഷ്യരുടെ വിങ്ങലുകള്‍ ചേര്‍ത്തുവെച്ച കണ്ണീരിന്റെ ഭൂപടത്തെയാണ് നാം ജീവിതമെന്ന് പറയുന്നത്. മരിക്കുന്നവരും മരിക്കുന്നവര്‍ക്ക് വേണ്ടി ജീവിക്കുന്നവരും തമ്മിലുള്ള അഗാധമായ പാരസ്പര്യത്തെ എല്ലാകാലത്തും നാം ഹൃദ്യമായ കാല്പനികകാവ്യം പോലെ കൊണ്ടാടുന്നു. മൊയ്തീന്റെയും കാഞ്ചനയുടെയും കഥ മലയാളി അവനവന്റെ ആത്മകഥ പോലെ ഉള്ളില്‍ കൊണ്ടു നടക്കുന്നു. ആത്മഹത്യയേക്കാള്‍ ഭീതിദമായ അര്‍ത്ഥത്തില്‍, ആത്മാവിനെ പ്രണയിക്കുന്ന മനുഷ്യരെ ഒരു വ്യാമോഹത്തോടെ നാം സ്വപ്നം കാണുന്നു. മണ്ണടിഞ്ഞ മനുഷ്യരെ ആത്മഹര്‍ഷത്തോടെ സ്വാംശീകരിക്കുന്നു. ചാവേറുകളും രക്തസാക്ഷികളും ബലിദാനികളും ഇന്നില്‍ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഭൂതകാലത്തിന്റെ മോഹിപ്പിക്കുന്ന വീര്യമായി നിറയുന്നു. മരണം അവസാനമല്ലെന്നും ചിലപ്പോള്‍ നാമറിയാത്ത ജീവിതത്തിന്റെ പ്രരംഭമാണെന്നും അദ്ഭുതത്തോടെ തിരിച്ചറിയുന്നു. നമ്മെ തളര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന കാവ്യപുസ്തകത്തിന്റെ ശീര്‍ഷകമാണ് മരണം.
റഫീഖ് അഹമ്മദ്
കേരളത്തിലെ പ്രബലമതങ്ങളുടെയും ജാതികളുടേയും മരണാനന്തരചടങ്ങുകള്‍ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ബോദ്ധ്യപ്പെടുന്ന ചിലതുണ്ട്. ഭക്ഷണവും വസ്ത്രവും പോലെ നമ്മുടെ പ്രാദേശികതയുടെ മുദ്രകള്‍ കൃത്യമായി അതില്‍ ഇഴുകി ചേര്‍ന്നിട്ടുണ്ട്. ഓരോ ജനതയും രൂപപ്പെട്ട സാംസ്‌കാരികസ്ഥലികളോടുള്ള ഇഴയടുപ്പം അവയിലോരോന്നിലും കാണാം. ഓരോ ജാതിസമൂഹത്തിന്റേയും മരണാനന്തരചടങ്ങുകളില്‍ അവര്‍ അവരായി തീര്‍ന്ന സാംസ്‌കാരികപരിസരവും പ്രാദേശികസ്വഭാവവും പാരമ്പര്യാംശങ്ങളുമുണ്ട്. അത് ഏകമുഖമായ ഒന്നല്ല. ഇസ്ലാം-ക്രിസ്ത്യന്‍ സമുദായങ്ങളിലും സെമിറ്റിക് മതത്തിന്റെ ഏകരൂപം കാണാന്‍ പറ്റില്ല. അതത് സാംസ്‌കാരികഘടകത്തോട് ഇഴചേര്‍ന്നാണ് അവയും രൂപപ്പെട്ടിട്ടുള്ളത്. ഒരേ ജാതി സമൂഹങ്ങളില്‍ തന്നെ ഭിന്നമായ ചടങ്ങുകള്‍ ഓരോ പ്രദേശത്തും കാണാം. നവോത്ഥാനം രൂപപ്പെടുത്തിയ അടിത്തറയ്ക്ക് മുകളിലാണ് സാങ്കേതിക വിദ്യയും തിരക്കുപിടിച്ച ജീവിതവും സമ്മാനിച്ച ആധുനികത കെട്ടിപ്പൊക്കിയത്. മരണാനന്തരചടങ്ങുകളിലും ആധുനികത ഉല്പാദിപ്പിച്ച പുതിയ അടയാളങ്ങളുണ്ട്. മരണാനന്തരകര്‍മ്മങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ചക്കിലിട്ടാട്ടി തെങ്ങിനിട്ട് കൊടുത്താല്‍ മതിയല്ലോ എന്ന് നാരായണഗുരു പറഞ്ഞപ്പോള്‍ പരിഭ്രമിച്ച ഭക്തന്റെ മുഖം തന്നെയാണ് ഒരു ശരാശരി മലയാളിക്ക് ഇപ്പോഴും. മരണാനന്തരശരീരം തെങ്ങിന് വളമായി തീരും എന്ന യുക്തി ഇനിയും പിടികിട്ടാത്ത ആധുനികമനുഷ്യരാണ് നാം. മലബാറിലെ അവര്‍ണരുടേയും ദലിതരുടേയും മരണാനന്തരചടങ്ങുകള്‍, വിവാഹ ചടങ്ങുകള്‍ പോലെ സവര്‍ണവത്കരണത്തിന് വിധേയമാവുന്നുണ്ട്. ഹിന്ദുത്വവാദികളുടെ ആസൂത്രിതമായ ശ്രമമാണ് മരണത്തെയും ഏകമുഖമാക്കുന്നത്. മരണാനന്തരചടങ്ങുകള്‍ക്ക് മുമ്പ്, 'പൂര്‍ണമിദം പൂര്‍ണമദം' എന്ന ശ്ലോകം പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഹിന്ദുത്വവാദികളോട് മത്സരിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം വര്‍ഗീയ വാദികള്‍ തങ്ങളുടെ സ്ത്രീകളുടെ ശവശരീരം പുരുഷന്മാര്‍ കാണരുതെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ മരണവീടുകളില്‍ പ്രദര്‍ശിപ്പിച്ച് മുന്നേറുന്നു. ഹിന്ദു കുറേക്കൂടി ഹിന്ദുവാകുകയും മുസ്ലിം കുറേക്കൂടി മുസ്ലീമാകുകയും ചെയ്യുന്ന ജീവിതക്രമത്തെയാണ് നാം മരണമെന്ന് പറയുന്നത്. യാഥാസ്ഥിതികതയുടെ വിശുദ്ധമായ വിലങ്ങുകള്‍ പൊട്ടിച്ച് അത്യാനന്ദത്തിന്റെ മഹോത്സവമായി മരണം കൊണ്ടാടപ്പെടുന്ന തമിഴ് സംസ്‌കൃതിയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.
ഓഖി ദുരന്തദൃശ്യം
ഒരിക്കലും അവസാനിക്കാത്ത കാത്തിരിപ്പാണ് മരണം എന്ന് ബോദ്ധ്യപ്പെടുത്തിയത് 2017 നവമ്പര്‍ 29 ന് വീശിയടിച്ച ഓഖി ദുരന്തമാണ്. ഔദ്യോഗിക കണക്കനുസരിച്ച് 143 പേരാണ് മരണപ്പെടുകയോ കാണാതാവുകയോ ചെയ്തത്. തിരുവനന്തപുരത്തെ പൂന്തുറയില്‍ മാത്രം 35 പേര്‍. ഓഖി ദുരന്തം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷം പൂന്തുറയില്‍ കണ്ട ദൃശ്യം മരണം കൊണ്ട് പൊള്ളിയവരെയോ കടല്‍ കാണുമ്പോള്‍ ഭയക്കുന്ന വരെയോ മാത്രമല്ല; തിരിച്ചു വരാത്തവരെ കാത്തിരിക്കുന്ന മനുഷ്യരെ കൂടെയാണ്. 'മരണം ഒന്നേയുള്ളൂ അത് മനസ്സിന്റെ മരണമാണ്' എന്ന് പറഞ്ഞത് ഓഷോ രജനീഷാണ്. എന്നാല്‍ അത് തത്വചിന്താപരമായ ഒരു പ്രയോഗം എന്നതിനപ്പുറത്ത് മനസ്സ് മുറിയുന്ന ഒരു കൗണ്‍സിലിങ്ങ് അനുഭവമായി മാറിയത് പൂന്തുറയിലാണ്. ഒരിക്കലും വരില്ലെന്നുറപ്പാണ്; എന്നാല്‍ ശരീരം കണ്ടുകിട്ടുന്നത് വരെ മരിച്ചെന്ന് ഉറപ്പിക്കുക അസാധ്യവും. അങ്ങനെയുള്ള മനുഷ്യരെ അഭിസംബോധനചെയ്യുക എന്നുള്ളത് ഒരു സൈക്കോ തെറാപ്പിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഇതിനേക്കാള്‍ സംഘര്‍ഷഭരിതമായ മരണാനുഭവങ്ങളാണ് 2019 ആഗസ്റ്റില്‍ വയനാട്ടിലെ പുത്തുമലയില്‍ കണ്ടത്. ശവസംസ്‌കാരചടങ്ങുകള്‍ തീരാനിരിക്കെ തന്റെ അച്ഛന്റെ ശവശരീരം മറ്റൊരാളുടേതാണ് എന്ന അവകാശവാദവുമായി വേറൊരു കുടുംബം പ്രത്യക്ഷപ്പെട്ടപ്പോള്‍ ആ കൗമാരക്കാരനായ മകന്‍ അനുഭവിച്ചറിഞ്ഞത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഭിന്നമായ മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ഡി.എന്‍.എ ടെസ്റ്റിന്റെ ഫലം വരാന്‍ കാത്തു നില്‍ക്കുന്ന അവനുമായി സംസാരിച്ചപ്പോള്‍, പല്ല് മാത്രം തിരിച്ചറിയാവുന്ന ആ ശവശരീരം മറ്റൊരാളുടേതാണെന്നതിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടോ എന്നാണ് ആ കുട്ടിയുടെ സംശയം. നീതിയെക്കുറിച്ചുള്ള പ്രാഥമികബോധം മരണമുഖത്തും അവശേഷിപ്പിച്ചവനാണ് ആ പുതുതലമുറക്കാരന്‍. കടലിലെ തിരമാല തലയ്ക്ക് മുകളില്‍ ഇരമ്പിയാര്‍ക്കുന്നത് കണ്ട് ബോധം നഷ്ടപ്പെട്ടയാള്‍ക്കും കുന്ന് തനിക്ക് പിന്നാലെ ഇപ്പോള്‍ ഓടിയെത്തുമെന്ന് കരുതി കുതിച്ചു പറന്നയാള്‍ക്കും മരണം ഒട്ടും കാല്പനികമോ കാവ്യത്മകമോ അല്ല; ജീവിതവുമായുള്ള തുറന്ന യുദ്ധമാണ്.
പതിനഞ്ച് വര്‍ഷമായി ഭര്‍ത്താവിനൊന്നിച്ചുറങ്ങിയിട്ടും ഒരു സ്പര്‍ശം പോലുമേല്ക്കാത്ത സ്ത്രീ, 'ഈ ജീവിതത്തേക്കാള്‍ ഭേദം മരണമാണെന്ന്' വിലപിക്കുമ്പോള്‍ ലൈംഗികതാവിച്ഛേദം ശരീരത്തിന്റെ ഇല്ലായ്മയെ കുറിക്കുന്നു. മരണത്തേക്കാള്‍ ആയാസകരമായ ജീവിതമാണത്. ശവഭോഗം പോലെ ലൈംഗികതയെ തുറന്ന് വിടുന്ന മരണാനന്തരമനുഭവങ്ങളും ഉണ്ട്. ലൈംഗികതയുടെ ഉച്ചാടനമായി, മനസ്സിന്റെ ഉഷ്ണജല പ്രവാഹത്തെ വിശുദ്ധസ്മിതയ്ക്ക് എന്ന കവിതയില്‍ യു.രാജീവ് വരച്ചിടുന്നുണ്ട്.
'ശവത്തിന്മേല്‍
ഞങ്ങള്‍ തേടിയത്
നിന്റെ അടിപ്പാവാടയുടെ നിറമായിരുന്നു.
കറുപ്പ് വെളുപ്പ് ചെമപ്പ് മഞ്ഞയെന്ന്
ഞങ്ങള്‍ തര്‍ക്കിച്ചു.
അത്
കാണാന്‍ കഴിയാത്തതിലുള്ള
ദുഃഖം മാത്രമാണ്
നീ മരിച്ചതില്‍
ഞങ്ങള്‍ക്കുള്ളത്.'
മരണം രതിയായി മാറുന്നു; രതി മരണവും.
വര : റോഷ്‌നി സ്വപ്ന
പ്രിയപ്പെട്ടവരുടെ ഇല്ലായ്മയില്‍ നിന്ന് രൂപപ്പെടുന്ന ഏറ്റവും സാധാരണമായ വൈകാരികപ്രതികരണമാണ് ഗ്രീഫ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവരുടെ വേണ്ടപ്പെട്ടവരുടെ മൃതദേഹം കാണിച്ചു കൊടുക്കുക എന്നത് മാനസികാരോഗ്യപ്രവര്‍ത്തനമാണ്. മരണാനന്തരം കരയാന്‍ അനുവദിക്കുക എന്നുള്ളത് പ്രധാനമാണ്. നഷ്ടബോധത്തില്‍ നിന്നുള്ള പ്രതികരണം, ആഴമേറിയസങ്കടവും ദേഷ്യവും ഉള്‍ക്കൊള്ളുന്ന വൈകാരികാവസ്ഥയാണ്. ഒരു വ്യക്തിയില്‍ നിന്ന് വിഭിന്നമായി മറ്റൊരു വ്യക്തിയില്‍ ഇത് നാടകീയമായി വ്യത്യാസപ്പെട്ടിരിക്കും. അവന്റെ/അവളുടെ പശ്ചാത്തലം,വിശ്വാസം, ബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നഷ്ടത്തേയോ മറ്റ് ഘടകങ്ങളെയോ ഗ്രീഫ് ആശ്രയിച്ചിരിക്കുന്നു. മരണത്തിന്റെ ശൂന്യത താല്ക്കാലികമാവാതെ, അത് വ്യക്തിയുടെ സ്വാഭാവികജീവിതത്തെ തകര്‍ത്ത്കളയുമ്പോഴാണ് ഗ്രീഫ് തെറാപ്പി ആവശ്യമായി വരുന്നത്. ഗെസ്റ്റാള്‍ട്ട് തെറാപ്പിയുടെ വകഭേദങ്ങളിലൊന്നാണ് ഗ്രീഫ്‌തെറാപ്പി. ഫെഡ്രറിക് ഫ്രിറ്റ്‌സ് പേള്‍സും ഭാര്യ ലോറാ പേള്‍സും 1940 കളിലാണ് ഗെസ്റ്റാള്‍ട്ട് തെറാപ്പിക്ക് രൂപം നല്കിയത്. അണ്‍ഫിനിഷ്ഡ് ബിസിനസുകളെ പൂര്‍ത്തികരിക്കാനുള്ള കഴിവ് ക്ലൈന്റിന് നല്‍കുകയാണ് ഗെസ്റ്റാള്‍ട്ടിലൂടെ ചെയ്യുന്നത്. മരണത്തിന്റെ അപ്രതീക്ഷിതത്വം വ്യക്തിയിലുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ ജീവിതാന്ത്യം വരെ നീണ്ടു നിന്നേക്കാം. അത് വേദനയായി, വെറുപ്പായി, ഉത്കണ്ഠയായി, കുറ്റബോധമായി വ്യക്തിയുടെ ദൈനംദിനജീവിതത്തെ മുറിപ്പെടുത്തുന്നു. പ്രളയാനന്തരം, മഴപെയ്യുമ്പോള്‍ മലയിടിയുമെന്ന് ഭയപ്പെട്ട ഒരു സ്ത്രീയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ അതിന്റെ മൂലകാരണം പ്രളയമോ, മഴയോ, മലയോ അല്ല; അവളുടെ മൂന്നുവയസ്സില്‍ മരണമടഞ്ഞ അച്ഛനാണ്. അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ മരണമെന്തന്നറിയാത്ത കുട്ടി മൃതദേഹത്തില്‍ കയറിയിരുന്ന് ചിരിച്ചു. അച്ഛന്‍ മരിച്ചപ്പോഴും ചിരിച്ചവളെന്ന് അമ്മ ദേഷ്യം വരുമ്പോഴൊക്കെ കുറ്റപ്പെടുത്തി. ഭര്‍ത്താവും മകനുമായി സ്വാഭാവികജീവിതം നയിക്കുന്ന സ്ത്രീ ഇപ്പോഴും നിരന്തരമായ ടെന്‍ഷനിലാണ്. ഈ സംഘര്‍ഷത്തെ പുറത്തുകളയണമെങ്കില്‍, വ്യക്തിയെ മൂന്നുവയസ്സിലേക്ക് കൊണ്ടുപോയി, മരണം പുനഃസൃഷ്ടിക്കുക എന്നുള്ളതാണ്. അന്ന് സാധ്യമാവാത്ത മാനസികാവസ്ഥ രൂപപ്പെടുത്തി ഗ്രീഫ് തെറാപ്പിയിലൂടെ കരയാനനുവദിച്ചപ്പോള്‍ അണ്‍ഫിനിഷ്ഡ് ബിസിനസിന് ഒരു പര്യവസാനമുണ്ടായി. പരീക്ഷയ്ക്ക് അസാധാരണ വിറയല്‍ അനുഭവപ്പെട്ട കുട്ടിയുടെ ഭൂതകാലം പരിശോധിച്ചപ്പോള്‍, അടുത്ത ബന്ധുവായ സുഹൃത്തിന്റെ മരണമായിരുന്നു അവളെ നടുക്കിയത്. പ്രിയപ്പെട്ടവരുടെ ശൂന്യത ഒരു വ്യക്തിയുടെ ജീവിതാന്ത്യം വരെ, അവരവര്‍ അറിയാതെ തന്നെ സംഘര്‍ഷഭരിതമാക്കുന്നു. മരണവേളകളില്‍ സ്വയം മറന്ന് കരയാനുള്ള സാധ്യതകള്‍ സൃഷ്ടിക്കേണ്ടതുണ്ട്. കരയുക എന്നുള്ളത് ദൗര്‍ബല്യമല്ല; കരുത്താണ്.
ഫെഡ്രറിക് ഫ്രിറ്റ്‌സ് പേള്‍സ്
'മനുഷ്യര്‍ക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹമാണ് മരണം' എന്ന് പറഞ്ഞത് സോക്രട്ടീസാണ്. മരണം ആത്മാവിന്റെ യാത്രയല്ല ശരീരത്തിന്റെ യാത്രമാത്രമാണെന്ന് തിരിച്ചറിഞ്ഞ ഒരു മനുഷ്യനുണ്ടായിരുന്നു. മറ്റൊരാളോട് പണം കടം വാങ്ങി രജിസ്റ്റര്‍ ഓഫീസില്‍ ചെന്ന്, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മരണാനന്തരശരീരം ദാനം ചെയ്യുമെന്ന് ഒസ്യത്ത് എഴുതിവെക്കുകയും എണ്‍പത്തിനാലാം വയസ്സില്‍ മരിക്കാന്‍ കിടക്കുമ്പോള്‍ മക്കളോട് ശരീരം കൊടുക്കാന്‍ വിട്ടുപോകരുതെന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തത് മരണത്തിന്റെ ഭൗതികയാത്ര ബോധ്യപ്പെട്ടതിനാലാണ്. അവനവന്റെ മരണത്തെ ലഘൂകരിക്കുക എന്നുള്ളത് ചെറിയ കാര്യമല്ല, എന്നാല്‍ മറ്റുള്ളവരുടെ മരണത്തെ ലഘൂകരിക്കുന്നവരാണ് പൊതുവേ മനുഷ്യര്‍ എന്നൊരു ധാരണയുണ്ട്. നിപയുടെ കാലത്തും കൊറോണയുടെ കാലത്തും മരണഭീതി നമ്മെ നയിക്കുന്നതിനാലാണ് അവനവനിലേക്ക് അടയിരിന്നത്. എന്നാല്‍ മരണവും ഭീരുത്വവും ഏകോദരസഹോദരങ്ങളാണെന്ന് വിശ്വസിക്കുന്ന മനുഷ്യര്‍ ഏത് പ്രതിസന്ധി ഘട്ടത്തേയും അനായാസമായി ഏടുത്തണിയുന്നു. കോവിഡ് ബാധിതനായി മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുവന്നപ്പോള്‍ തുറന്നെതിര്‍ത്ത നാട്ടിലാണ് നാം ജീവിക്കുന്നത്. എന്നാല്‍ പി.പി.ഇ കിറ്റും ധരിച്ച് സ്വയം സന്നദ്ധരായി യുവാക്കള്‍ ശവസംസ്‌കാരചടങ്ങുകള്‍ ഏറ്റെടുത്ത നിരവധി സംഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. മതവും വിശ്വാസപ്രമാണങ്ങളും ആചാരങ്ങളും കയ്യൊഴിയാന്‍ വിധിക്കപ്പെട്ട നിസ്സഹായരായ മനുഷ്യര്‍ക്ക് പരലോകം ലഭിച്ചില്ലെങ്കിലും ഈ ഭൂമിയില്‍ ഏറ്റവും മനുഷ്യത്വപരമായ സംസ്‌കാരം സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കിയെന്നത് കൊണ്ട് തന്നെ നീതിരഹിതമായ ഒരു കാലത്തെക്കുറിച്ച് നിരന്തരം പറയുന്ന നാം മനുഷ്യത്വത്തെ വാഴ്ത്താന്‍ നിര്‍ബന്ധിതരാവുന്നു. മരണം അവസാനമല്ലെന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്ന മനുഷ്യരാണ് ലോകത്തെ പ്രകാശം കൊണ്ട് നിറക്കുന്നത്.
ചിന്താത്മകം .നല്ലെഴുത്ത് ..
വി.എസ്. അജിത്
"... ഒരു സംസാരീം ഒരു സന്യാസീം വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെയാണ് കിടന്നോടുന്നതെങ്കിലും ലക്ഷ്യം ഒന്നുതന്നെയല്ലേ? ഫിനിഷിംഗ് പോയിന്റും? ഉത്തരവാദിത്വങ്ങൾ കംപ്ളീറ്റാ നിറവേറ്റി, സ്വതന്ത്രനും...
ഡോ. അർഷാദ് അഹമ്മദ് എ
മലയാളസാഹിത്യലോകത്ത്, പ്രത്യേകിച്ചും നോവലുമായി ബന്ധപ്പെട്ട് ഇന്ന് ചർച്ച ചെയ്യപ്പെടുന്ന ചോദ്യങ്ങൾ പലതാണ്. മലയാളത്തിൽനിന്ന് ലോകോത്തരനിലവാരത്തിലുള്ള സാഹിത്യസൃഷ്ടികൾ...
രോഷ്‌നി സ്വപ്ന
"പക്ഷി പോലെ പറന്നിട്ടില്ല ഒരു യുദ്ധവിമാനവും" - കരുണാകരൻ
പതിനേഴാം നൂറ്റാണ്ടിലെ ആത്മകഥകളെക്കുറിച്ചാണ് Evreyman a Phoenix എന്ന പുസ്തകം. മാർഗരറ്റ് ബോട്ടറാൾ ആണ്...
ഡോ. ബി. പാർവതി
ട്രാൻസ്ജെൻഡർ വിവാഹം നിയമവിധേയമായത് 2019 ലാണ്. ആ നിയമം അനുസരിച്ച് ചില വിവാഹങ്ങൾ കേരളത്തിൽ നടക്കുകയും ചെയ്തു. എന്നാലും ട്രാൻസ്ജെൻഡറുകളെ വിചിത്ര ജീവികളായിട്ടും പ്രകൃതിവിരുദ്ധ...
ഡോ. ജി വിശാഖ് വർമ്മ
മാർക്വേസിന്റെ മാക്കൊണ്ട എന്ന സാങ്കല്പിക ദേശം ലാറ്റിനമേരിക്കൻ ഭൂഖണ്ഡത്തിലെ ജീവിതമായി മാറും പോലെയാണ് എം.എ റഹ്മാന്റെ "പൊസങ്കടി " എന്ന ദേശം കാസർകോടൻ ബഹു സാംസ്ക്കാരികതയുടെ, അവിടത്തെ...
സുരേഷ് പനങ്ങാട്
ദേശാഭിമാനി വാരികയിൽ ഈയിടെ പ്രസിദ്ധീകരിച്ച, ഷീല ടോമിയുടെ കഥയുടെ പേര് മഹാ-ഭാരതവും കുറേ തസ്കരന്മാരും എന്നാണ്. മഹാ - ഭാരതം എന്ന പ്രയോഗത്തിനു തന്നെ ഐറണിക്കായ ഒരു പരിവേഷമുണ്ട്. ഒരു...
ആര്‍. ചന്ദ്രബോസ്
"തോറ്റം ചൊല്ലുകയാണോ ഊർമ്മിള? ചുണ്ടുകളിൽ നിന്ന് മലരു വറുക്കുന്നതുപോലെ വാക്കുൾ പൊട്ടിയടരുന്നുണ്ട് പതുക്കനെയായതുകൊണ്ട് വാക്കുകൾ തെളിയുന്നില്ല. ഇടയ്ക്ക് അവൾ കണ്ണുകൾ തുറുപ്പിക്കുകയും...
ജയശ്രീ ശ്രീനിവാസൻ
ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം മനുഷ്യർ - അവരുടെ കൂട്ടുജീവിതത്തിന്റെ ഉള്ളുണർവുകളും സ്നേഹപ്രവാഹത്തിന്റെ തുടർച്ചകളും ഇടർച്ചകളുമാണ് ഷംസുദ്ദീൻ കുട്ടോത്തിന്റെ...
രാജേഷ് കരിപ്പാൽ
"Man is an ensemble of social relations" (സാമൂഹ്യ ബന്ധങ്ങളുടെ സമുച്ചയമാണ് മനുഷ്യൻ) - കാൾ മാർക്സ്
പൂർവ്വനിർണീതമോ അന്തരികമോ ആയ പ്രകൃതമല്ല, സാമൂഹ്യ ഘടനകളിലൂടെയുള്ള ഇടപെടലുകളാണ് ഒരു...
പ്രസാദ് കാക്കശ്ശേരി
ഇസ്ലാമിലെ ആത്മീയ ധാരയായ സൂഫിസത്തിന്റെ ആന്തരിക ദർശനങ്ങളും കലാവബോധവും സ്വാംശീകരിച്ച സർഗരചനകൾ മലയാളത്തിൽ വേണ്ടത്ര ഉണ്ടാകുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമാണ് കരീം കരിയന്നൂർ എഴുതിയ...
ഷിബിൻ കെ
‘ചരിത്രം അവസാനിച്ച ഒരു കഥയല്ല, അവസാനിക്കാത്ത തുടർച്ചയാണ്‘ - വില്യം ഫോക്ക്നർ
’കാട്ടൂർ കടവ്’ ഒറ്റ നോട്ടത്തിൽ ഒരു ദേശത്തിന്റെ പേരാണെന്നു തോന്നുമെങ്കിലും...
കെ.ടി. അനസ് മൊയ്തീൻ
"സ്നേഹിക്കപ്പെടുക" എന്ന പരമാർത്ഥമാണ് പലരെയും ധാർമിക ജീവിതത്തിന് വിധേയരാക്കുന്നത്. തങ്ങൾ ഇടപെടുന്ന പ്രവർത്തനമേഖലകളിലെല്ലാം അത്തരമൊരു ആവശ്യം അവർ സ്ഥിരപ്പെടുത്തുന്നുവെന്ന്,...
ഡോ. ഉമർ തറമേൽ
പത്തമ്പത് വർഷം മുമ്പു മുതൽക്കിങ്ങോട്ടുള്ള ഒരു നാടിന്റെ കഥ പറയുക. 'ചേറുമ്പ് അംശം ദേശ'ത്തിന്റെ പിൽക്കാല കഥ. മനുഷ്യ സഹജമായ ജീവിതത്തിന്റെ തേനും വയമ്പും പോലെ. പരിണാമഗുപ്തിയൊന്നുമില്ലാതെ...
ഡോ. സിന്ധു പി
“ഏതൊരു കാലഘട്ടത്തിന്റെയും ചരിത്രം പുനർവായിക്കുകയും പുനർരചിക്കുകയും ചെയ്യേണ്ടത് ചരിത്രകാരൻമാർ തന്നെയാകണമെന്നില്ല” എന്ന നിരീക്ഷണം അവതരിപ്പിച്ചത് ചരിത്രകാരനായ കെ. എൻ പണിക്കരാണ്....
സനുഷ് മനിയേരി
നവജാത ശിശുവിന്റെ ചെവിയിൽ മതപരമായ ചടങ്ങുകൾക്കനുസരിച്ചുള്ള വാക്കുകൾക്ക് പകരം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വാചകങ്ങൾ പറയുന്ന പിതാവിനെ സങ്കൽപ്പിക്കാൻ സാധിക്കുമോ ?...
മാർഷാനൗഫൽ
"വളരെ മെച്ചപ്പെട്ടൊരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട കൂട്ടരാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും'' ഡോ. ബി ആർ അംബേദ്കറുടെ...
വളരെ നല്ല എഴുത്ത് അനില്‍കുമാര്‍ സാറിന് അഭിനന്ദനങ്ങള്‍